Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vande Mataram

വന്ദേ മാതരം പാടാൻ തടസമുണ്ടാക്കിയാൽ കുടുങ്ങും; കേന്ദ്രസർക്കാർ ബില്ലിനൊരുങ്ങുന്നു

ന്യൂഡൽഹി: ദേശീയഗീതം ‘വന്ദേ മാതര’ത്തെ അപമാനിക്കുന്നവർക്കും തടസപ്പെടുത്തുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ബിൽ ഉടൻ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

ദേശീയഗാനത്തിന് അർഹമായ ആദരവ് ഉറപ്പാക്കുക എന്നതാണ് ബില്ലിന്‍റെ പ്രധാന ലക്ഷ്യം. വന്ദേ മാതരത്തെ അപമാനിക്കുന്നതും പാടുന്നതിന് തടസം നിൽക്കുന്നതും ക്രിമിനൽ കുറ്റമാക്കാനാണ് നീക്കം. ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവ് തടയുന്നതിനുള്ള നിലവിലെ നിയമങ്ങൾക്ക് പുറമേ, വന്ദേ മാതരത്തിനായി പ്രത്യേക നിയമനിർമാണം കൊണ്ടുവരുന്നത് ഗൗരവമായ വിഷയമായാണ് സർക്കാർ കാണുന്നത്.

ദേശീയോദ്ഗ്രഥനത്തിന്‍റെയും ദേശസ്നേഹത്തിന്‍റെയും പ്രതീകമായ വന്ദേ മാതരത്തെ ജനങ്ങൾ ആദരവോടെ കാണേണ്ടതുണ്ടെന്ന സന്ദേശമാണ് ഈ നീക്കത്തിലൂടെ സർക്കാർ നൽകുന്നത്.

 

 

National

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ഉത്തരവ്

കൊൽക്കത്ത: ക്ലാസ് തുടങ്ങുന്നതിന് മുൻപ് ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ഉത്തരവിട്ടു. അസംബ്ലിയിൽ വന്ദേമാതരം ആലപിക്കണമെന്നാണു നിർദേശം. സർക്കാർ മോഡൽ മദ്രസകൾ, എയ്ഡഡ് മദ്രസകൾ, ന്യൂനപക്ഷ വകുപ്പ് - മദ്രസ, വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അംഗീകൃത അൺഎയ്ഡഡ് മദ്രസകൾ, ശിശു ശിക്ഷാകേന്ദ്ര, മാധ്യമിക് ശിക്ഷാകേന്ദ്ര എന്നിവിടങ്ങളിൽ ഇതു ബാധകമാകും.

സ്കൂൾ - മദ്രസ അസംബ്ലികളിൽ ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനാണു നടപടിയെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി കഴിഞ്ഞയാഴ്ച സർക്കാർ ഉത്തരവിട്ടിരുന്നു.

Kerala

വന്ദേമാതരം: റിയാസിന്‍റെ പരാമർശം അപലപനീയം-അനൂപ് ആന്‍റണി

തിരുവനന്തപുരം: കേരളത്തിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആലപിച്ച വന്ദേമാതരത്തെ ചൊല്ലി മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പരാമർശങ്ങൾ അത്യന്തം ദൗർഭാഗ്യകരവും അപലപനീയവുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്‍റണി.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്തോടും ദേശാഭിമാന വികാരങ്ങളോടും ചേർന്നു നിൽക്കുന്ന വന്ദേമാതരത്തെ പോലും മതപരമായ കണ്ണാടി ധരിച്ച് കാണാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്.ദേശീയ വികാരങ്ങളോട് ആദരവില്ലാത്ത ചില തീവ്രവാദമൗലികവാദ നിലപാടുകൾക്ക് മുന്നിൽ സിപിഎം നിരന്തരം വഴങ്ങിക്കൊടുക്കുന്ന സമീപനത്തിന്‍റെ തുടർച്ചയാണ് ഈ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

Kerala

വന്ദേമാതരം: സർക്കാർ നടപടി തെറ്റെന്നു സിപിഎം

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതര ഗാനം പൂർണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

വന്ദേമാതര ഗാനത്തിന്‍റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ് പ്രവർത്തക സമിതി തന്നെയാണ്. 1937ൽ കോണ്‍ഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്‍റെ ആദ്യത്തെ എട്ടു വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാൻ പാടുള്ളൂവെന്ന് 1950 ജനുവരി 24നു ഭരണഘടനാ നിർമാണ സഭയിൽ വ്യക്തമാക്കിയതുമാണ്.

ഒരു പ്രത്യേക മതത്തിന്‍റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്ന വന്ദേമാതര ഗാനത്തിന്‍റെ ചില ഭാഗങ്ങൾ ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റമുണ്ടായത്. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണമായി അവതരിപ്പിച്ചത്.

ബിജെപി അധികാരത്തിൽ വന്ന ബംഗാളിൽ പോലും അവതരിപ്പിക്കാത്ത ഗാനമാണ് ഇപ്പോൾ കേരളത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വർഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ സജീവമാകുന്ന ഘട്ടത്തിൽ മതനിരപേക്ഷതയ്ക്കു പോറലേൽപ്പിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

National

സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം; നിർദേശവുമായി പശ്ചിമ ബംഗാൾ സർക്കാർ

കോൽക്കത്ത: സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാർ. സർക്കാർ സ്‌കൂളുകളിലും സർക്കാർ എയ്ഡഡ് സ്കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

സ്കൂളുകളിൽ വന്ദേമാതരത്തിന്‍റെ ആദ്യ ആറ് ഖണ്ഡികകളാണ് ആലപിക്കാൻ നിർദേശമുള്ളത്. ദിവസവും രാവിലെയുള്ള ദേശീയഗീതാലാപനത്തിൽ എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിക്കാനും സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും വന്ദേമാതരം പ്രാർഥനാഗാനമായി ആലപിക്കും. താൻ ഇന്ന് നബന്നയിൽ പോയി അവരെ കാര്യം ധരിപ്പിക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.

 

National

വന്ദേമാതരത്തിന് ദേശീയഗാനത്തിനു സമാനമായ പദവി

ന്യൂഡൽഹി: രാജ്യത്തിന്‍റെ ദേശീയഗീതമായ വന്ദേമാതരത്തിനു ദേശീയഗാനത്തിനു സമാനമായ പദവി നൽകാനുള്ള നിർദേശത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇതിനായി ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നതു തടയുന്നതിനുള്ള നിയമത്തിൽ ഭേഗതതി വരുത്താനും അനുമതിയുണ്ട്.

ഇതോടെ വന്ദേമാതരത്ത അപമാനിക്കുന്നവര്‍ക്കോ ആലപിക്കുന്നത് തടസപ്പെടുത്തുന്നവര്‍ക്കോ തടവുശിക്ഷയും പിഴയും ഉറപ്പായിരിക്കുകയാണ്. വന്ദേമാതരത്തിന്‍റെ നൂറ്റമ്പതാം വാര്‍ഷിക വേളയിലാണു സുപ്രധാന പ്രഖ്യാപനം. നിർദേശങ്ങൾ ഉടൻ പാർലമെന്‍റിൽ അവതരിപ്പിക്കും.

National

വന്ദേമാതരം ആലപിക്കാൻ പുതിയ നിർദേശം

ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നതിന് പുതിയ ഔദ്യോഗിക മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പുതിയ ഉത്തരവ് പ്രകാരം വന്ദേമാതരത്തിന്‍റെ ആറു ഖണ്ഡികകളും ഇനിമുതൽ ആലപിക്കണം. മൂന്നു മിനിറ്റും 10 സെക്കൻഡുമാണ് ഇതിന്‍റെ ആകെ ദൈർഘ്യം.

ഒരു മിനിറ്റും ഒന്പത് സെക്കൻഡുമെടുത്ത് രണ്ടു ചരണം ആലപിക്കുകയായിരുന്നു ഇതുവരെയുണ്ടായിരുന്ന പതിവ്. എന്നാൽ ഇനിമുതൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ എല്ലാ ഔദ്യോഗിക പരിപാടികളിലും ദേശീയ ഗീതത്തിന്‍റെ ആറു ചരണവും ആലപിക്കണം. വന്ദേമാതരത്തിന്‍റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്‍റിൽ നടന്ന ചർച്ചയ്ക്കു പിന്നാലെ ദേശീയ ഗീതത്തിന് ദേശീയ ഗാനത്തോടൊപ്പം പ്രാധാന്യം നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്.

ഇതോടൊപ്പം രാഷ്‌ട്രപതിയോ സംസ്ഥാന ഗവർണർമാരോ ലഫ്. ഗവർണർമാരോ ഏതെങ്കിലും ഔദ്യോഗിക പരിപാടിയിൽ എത്തുന്പോഴും ചടങ്ങുകളിൽനിന്ന് പോകുന്പോഴും ഗീതം ആലപിക്കണം. രാഷ്‌ട്രപതി റേഡിയോയിലൂടെയോ ടെലിവിഷനിലൂടെയോ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനുമുന്പും ശേഷവും വന്ദേമാതരം ആലപിക്കണം. ഇതോടൊപ്പം പരേഡുകളിൽ ദേശീയ പതാക എത്തിക്കുന്പോഴും ഗീതം ആലപിക്കണമെന്നാണു നിർദേശം. സർക്കാർ ആവശ്യപ്പെടുന്ന മറ്റ് അവസരങ്ങളിലും ഗീതം ആലപിക്കണം.

ഔദ്യോഗിക അവസരങ്ങളിൽ ദേശീയ ഗീതം പാടുന്പോഴൊക്കെ ആറു ചരണവും പാടണം. സ്കൂളുകളിൽ ദിവസം ആരംഭിക്കുന്നതിനുമുന്പ് ദേശീയ ഗീതം ആലപിക്കാവുന്നതാണെന്നും നിർദേശമുണ്ട്.

പരേഡുകളിൽ ഒഴികെ ദേശീയ പതാക നിവർത്തുന്ന അവസരങ്ങളിൽ വന്ദേമാതരം ആലപിക്കേണ്ടതാണ്. റിപ്പബ്ലിക് ദിന ആഘോഷങ്ങളിലാണ് പൊതുവെ ദേശീയ പതാക നിവർത്തുന്ന ചടങ്ങ് ഉണ്ടാകുക. മന്ത്രിമാരും മറ്റും പങ്കെടുക്കുന്ന അവസരങ്ങളിൽ നിർബന്ധമല്ലെങ്കിലും ഗീതം ആലപിക്കാം.

ദേശീയ ഗീതം ആലപിക്കുന്നതിന് അനുവദനീയമായ അവസരങ്ങളുടെ പട്ടിക നൽകാനാകില്ലെന്നും മാതൃരാജ്യത്തോടുള്ള ആദരം പ്രകടിപ്പിക്കാൻ സാധിക്കുന്ന അവസരങ്ങളിൽ ഇതു സാധ്യമാണെന്നും ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇനിമുതൽ ദേശീയ ഗീതത്തിന്‍റെ ഔദ്യോഗിക പതിപ്പ് ആലപിക്കുന്പോഴോ റിക്കാർഡ് ചെയ്ത ഭാഗം കേൾക്കുന്പോഴോ ദേശീയ ഗാനത്തോടു പ്രകടിപ്പിക്കുന്ന സമാന ആദരത്തോടെ എഴുന്നേറ്റ് അറ്റൻഷനായി നിൽക്കണമെന്നും നിർദേശമുണ്ട്.

എന്നാൽ സിനിമകളിലും മറ്റും ദേശീയ ഗീതം ആലപിക്കുന്ന സന്ദർഭമുണ്ടായാൽ അറ്റൻഷനായി നിൽക്കേണ്ട ആവശ്യമില്ലെന്നും ആഭ്യന്തരമന്ത്രലയം നിർദേശത്തിൽ വ്യക്തമാക്കി.

Kerala

വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടിയിൽനിന്ന് ആറിന് പുറപ്പെടും

കാലടി: ഇന്ത്യയുടെ ദേശീയഗാനമായ വന്ദേമാതരത്തിന്‍റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസിന്‍റെ വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽനിന്ന് ആറിന് ആരംഭിക്കും.

വൈകുന്നേരം അഞ്ചിന് യാത്രയുടെ ഉദ്ഘാടനം നടക്കും. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദും സിനിമാതാരം ശോഭനയും ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ആദിശങ്കര ജന്മഭൂമിയിലെ മണ്ണ് വിദ്യാർഥി പ്രതിനിധികളും നാഷണൽ സർസീസ് സ്‌കീം വോളന്‍റിയർമാരും ചേർന്ന് ഗവർണർക്കു കൈമാറും.

ഗവർണേഴ്‌സ് എക്‌സലൻസ് അവാർഡുകളായ വന്ദേമാതരം പുരസ്‌കാരങ്ങൾ സിനിമാതാരം ശോഭനയ്ക്കും എഴുത്തുകാരി സംഗീത മധുവിനും വന്ദേമാതരം യംഗ് ടാലന്‍റ് അവാർഡ് എഴുത്തുകാരി സന്ധ്യ രാജേന്ദ്രനും സമ്മാനിക്കും.

ചടങ്ങിൽ ഡോ. സി.വി. ആനന്ദബോസ് എഴുതി മനു രമേശ് ചിട്ടപ്പെടുത്തിയ കെ.കെ. നിഷാദ് പാടിയ വന്ദേഭാരതം വന്ദേ ബങ്കിം ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കാരവും നടക്കും.

തുടർന്ന് ഗവർണർ ആദിശങ്കര ജന്മഭൂമിക്ഷേത്രം സന്ദർശിക്കുകയും പാദപൂജ ചെയ്യുകയും ചെയ്യും. വന്ദേമാതരം വന്ദേ വിരാസത് യാത്രയുടെ ഭാഗമായി ഡോ. സി.വി. ആനന്ദ ബോസ് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് പ്രമുഖ വ്യക്തികളുടെ ജന്മസ്ഥലം സന്ദർശിക്കും.

National

സിഐഎസ്എഫ് കോസ്റ്റൽ സൈക്ലത്തോൺ ഫ്ലാഗ് ഓഫ് 28ന്

ന‍്യൂഡൽഹി: സിഐഎസ്എഫ് വന്ദേമാതരം കോസ്റ്റൽ സൈക്ലത്തോണിന്‍റെ രണ്ടാം പതിപ്പ് 28ന് ഫ്ലാഗ് ഓഫ് ചെയ്യും. തീരദേശ സുരക്ഷാ അവബോധം, ദേശീയ ഐക‍്യം, സമൂഹ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുകയാണ് സൈക്ലത്തോണിന്‍റെ ലക്ഷ‍്യം.

ന‍്യൂഡൽഹിയിലെ മേജർ ധ‍്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ആഭ‍്യന്തര സഹമന്ത്രി നിത‍്യാനന്ദ് റായ് സൈക്ലത്തോൺ വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ഡെപ‍്യൂട്ടി കമൻഡാന്‍റ് എം. രാമദാസും അസിസ്റ്റന്‍റ് കമൻഡാന്‍റ് കെ. രാജീവനും അറിയിച്ചു.

രാജ‍്യത്തിന്‍റെ മുഴുവൻ ഭൂപ്രദേശവും തീരപ്രദേശവും ഉൾക്കൊള്ളുന്ന 6553 കിലോമീറ്റർ 25 ദിവസംകൊണ്ടു കവർ ചെയ്യുന്ന സൈക്ലിംഗ് പര‍്യവേക്ഷണമാണ് സൈക്ലത്തോൺ-2026. സിഐഎസ്എഫ് സൈക്ലിസ്റ്റുകളുടെ രണ്ടു ടീമുകൾ ഒരേസമയം യാത്ര ആരംഭിക്കും.

ഗുജറാത്തിലെ കച്ച് ലഖ്പത് കോട്ട, പശ്ചിമ ബംഗാലിലെ സൗത്ത് 24 പർഗനാസിലെ ബഖാലി എന്നിവിടങ്ങളിൽനിന്നാണ് സൈക്ലത്തോൺ ആരംഭിക്കുന്നത്. രാജ‍്യത്തുടനീളമുള്ള തീരദേശ റോഡുകളിൽ സഞ്ചരിച്ചശേഷം ഇരു ടീമുകളും ഫെബ്രുവരി 22ന് കൊച്ചിയിൽ ഒത്തുചേരും.

Leader Page

ഭിന്നിപ്പിക്കരുത് വന്ദേമാതരം

വന്ദേമാതരം..., ജനഗണമന... - രണ്ടും ദേശീയ ഗാനങ്ങളാണ്. സൗകര്യത്തിനായി ജനഗണമനയെ ദേശീയഗാനമെന്നും വന്ദേമാതരത്തെ ദേശീയ ഗീതമെന്നും പറയാറുണ്ട്. ബങ്കിം ചന്ദ്ര ചതോപാധ്യായ എഴുതിയതും 1880കളുടെ തുടക്കത്തില്‍ ആനന്ദമഠം എന്ന നോവലിലൂടെ പ്രസിദ്ധീകരിച്ചതുമാണു വന്ദേമാതരം. ഈ ഗാനത്തിന്‍റെ 150-ാം വാര്‍ഷികം പ്രമാണിച്ച് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും വിശദമായ ചര്‍ച്ച നടന്നു. ഇതോടെ, കാര്യമായ വിവാദങ്ങളില്ലാതെ 150 വര്‍ഷമായി ദേശീയതയെയും രാജ്യസ്‌നേഹത്തെയും ഉണര്‍ത്തിയ മഹത്തായ വന്ദേമാതരം ഭരണ-പ്രതിപക്ഷ വാഗ്വാദത്തിനുള്ള വേദിയായി.

ലോക്‌സഭയിലും രാജ്യസഭയിലും പത്തു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കു ശേഷം രാജ്യവും ശരാശരി ഇന്ത്യക്കാരനും എന്തു നേടിയെന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. ചരിത്രത്തിലെ പഴയ മുറിവുകള്‍ വീണ്ടും തുറക്കാനാണോ ‘വന്ദേമാതരം ചര്‍ച്ച’ വഴിതെളിച്ചതെന്ന ചോദ്യം ബാക്കിയാണ്. പ്രതിപക്ഷ സമ്മര്‍ദത്തിനു വഴങ്ങി എസ്‌ഐആര്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പു പരിഷ്‌കാരങ്ങളെക്കുറിച്ചു നടത്തിയ 10 മണിക്കൂര്‍ ചര്‍ച്ചയുടെയും നേട്ടമോ തെറ്റുതിരുത്തലോ എന്തെന്ന സംശയവും ബാക്കി.

വഴിതെറ്റിക്കുന്ന ചര്‍ച്ചകള്‍

വന്ദേമാതരം, തെരഞ്ഞെടുപ്പു പരിഷ്‌കാര ചര്‍ച്ചകള്‍ ഫലത്തില്‍ ഭരണ-പ്രതിപക്ഷങ്ങളുടെ രാഷ്‌ട്രീയ കസര്‍ത്തിനുള്ള അവസരമായി. ജോലിയില്‍ ജീവന്‍ നഷ്‌ടപ്പെടുന്ന ബിഎല്‍ഒമാരുടെ കാര്യംപോലും സര്‍ക്കാരിനു വലിയ പ്രശ്‌നമായില്ല. ഇന്‍ഡിഗോ സൃഷ്‌ടിച്ച പ്രതിസന്ധിയുടെ മറവില്‍ വിമാനയാത്രക്കാര്‍ അനുഭവിച്ച കൊടിയ ദുരിതവും കൊള്ളനിരക്കുകളും ചര്‍ച്ച ചെയ്തില്ല. അതിവേഗം വളരുന്ന വ്യോമയാന മേഖലയില്‍ സര്‍ക്കാരിനു നിയന്ത്രണം ഇല്ലാതായാല്‍ ഉണ്ടാകുന്ന ദുരന്തങ്ങളുടെ സൂചനയാണ് ഇന്‍ഡിഗോ ദുരന്തം. വിഷപ്പുകയില്‍ വലയുന്ന ദേശീയ തലസ്ഥാനത്തെ ജനങ്ങളുടെ കഷ്‌ടതകളും പിന്നീടു ചര്‍ച്ച ചെയ്യാമെന്നാണു സര്‍ക്കാര്‍ പറഞ്ഞത്.

പഹല്‍ഗാമിലും അതീവസുരക്ഷാ മേഖലയായ ഡല്‍ഹി ചെങ്കോട്ടയിലും ഉണ്ടായ ഭീകരാക്രമണമോ സുരക്ഷാ വീഴ്ചകളോ ചര്‍ച്ച ചെയ്തില്ല. ഡല്‍ഹി സ്‌ഫോടനത്തിനു പിന്നിലെ ഡോക്‌ടര്‍മാരുടെ വെള്ളക്കോളര്‍ ഭീകരഗ്രൂപ്പുകളുടെ സാന്നിധ്യവും അന്താരാഷ്‌ട്ര ഭീകരസംഘടനകളുമായുള്ള ഇവരുടെ ബന്ധവും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന രൂപയുടെ വിലയിടിവിന്‍റെ ആഘാതം എംപിമാര്‍ക്കും സര്‍ക്കാരിനും പ്രധാനമല്ലേ? യുഎസ് ഡോളറിനെതിരേ 90 രൂപയിലും താഴേക്കു തകര്‍ന്നതു നേട്ടമാണെന്നു പ്രധാനമന്ത്രി മോദി പറയില്ല.

പരിഹാരമില്ലാതെ പ്രശ്‌നങ്ങള്‍

പുതിയ തൊഴില്‍ കോഡുകളുടെ പ്രശ്‌നങ്ങളും തൊഴിലാളികളുടെ ആശങ്കകളും പാര്‍ലമെന്‍റില്‍ ചര്‍ച്ചയായില്ല. ചര്‍ച്ചയില്ലാതെയും ചോദ്യം ചെയ്യപ്പെടാതെയും സുപ്രധാന ബില്ലുകള്‍ പാസാക്കുന്ന രീതിക്കും അന്ത്യമില്ല. രൂക്ഷമായ തൊഴിലില്ലായ്മയുടെ കാര്യം കട്ടപ്പൊക. ജുഡീഷറി നേരിടുന്ന വെല്ലുവിളികളും ജനങ്ങളുടെ വിശ്വാസം ചോര്‍ത്തുന്ന ചില ജഡ്ജിമാരുടെ നടപടികളും തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകളും ചര്‍ച്ച ചെയ്യാനും താത്പര്യമില്ല. സൈബര്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിലും ഫലപ്രദമായ ഇടപെടലില്ല. കര്‍ഷകരുടെ തീരാദുരിതങ്ങള്‍ തുടര്‍ക്കഥയാണ്. കര്‍ഷകരും ഇടത്തരം ചെറുകിട ബിസിനസുകാരും പരമ്പരാഗത, ചെറുകിട വ്യവസായികളും നേരിടുന്ന കഷ്‌ടതകള്‍ക്കും പരിഹാരമില്ല.

അഴിമതിയുടെ വേരുകള്‍ പടരുമ്പോഴും തടയാന്‍ നടപടികളില്ല. ഭരണക്കാരും ഉദ്യോഗസ്ഥരും വ്യവസായികളും കൊഴുക്കുകയാണ്. സമ്പന്നരും പാവങ്ങളും തമ്മില്‍ ഭീകരമാംവിധം വര്‍ധിക്കുന്ന അന്തരം ഉയര്‍ത്തുന്ന വെല്ലുവിളികളും കോര്‍പറേറ്റ് ഭീമന്മാരുടെയും അതിസമ്പന്നരുടെയും തേര്‍വാഴ്ചകളും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്‍റ് തയാറാകുമോ? വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്കും പരിഹാരമില്ല. മാനഭംഗം അടക്കം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങളും ചര്‍ച്ച ചെയ്യേണ്ടതല്ലേ‍? ഉത്തരേന്ത്യയിലെ പട്ടിണി, ശിശു മരണങ്ങളും ആരെയും ലജ്ജിപ്പിക്കുന്നില്ല. എഴുതിയാല്‍ തീരാത്തത്ര പ്രശ്‌നങ്ങളുണ്ട്.

മറയ്ക്കപ്പെടുന്ന ദുരിതങ്ങള്‍

ദേശീയതയുടെ മറവില്‍ രാഷ്‌ട്രീയ, മത താത്പര്യങ്ങള്‍ക്കുള്ള പോരാണു നടന്നതെന്നു വിശ്വസിക്കാം. അടിയന്തര ദേശീയശ്രദ്ധ വേണ്ട ജനകീയ കാര്യങ്ങളിലല്ല നീണ്ട ചര്‍ച്ചകളും ഏറ്റുമുട്ടലുകളും വാക്കൗട്ടുകളും എന്നതൊരു പ്രശ്‌നമാണ്. പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടിയാണു വന്ദേമാതരം ചര്‍ച്ചയെന്നു കോണ്‍ഗ്രസും അല്ലെന്നു ബിജെപിയും പറയുമ്പോള്‍ കാര്യം വ്യക്തം. ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യസഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും തുടങ്ങിയ ചര്‍ച്ചയില്‍ പങ്കെടുത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജെ.പി. നഡ്ഡയും പ്രിയങ്ക ഗാന്ധി വദ്രയും ജയ്‌റാം രമേശും അടക്കമുള്ളവര്‍ പക്ഷേ പരസ്പരം കൊമ്പുകോര്‍ത്തു.

രണ്ടു വ്യത്യസ്ത ചിന്താധാരകള്‍ തമ്മിലുള്ള ശക്തമായ മാറ്റുരയ്ക്കലായിരുന്നു പാര്‍ലമെന്‍റിലെ ചര്‍ച്ച. ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന സംഘപരിവാറിന്‍റെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്‍റെയും. ആ അര്‍ഥത്തില്‍ സ്വാഗതാര്‍ഹവും ഗൗരവതരവുമായ ചര്‍ച്ചയാണു ഇരുസഭകളിലും നടന്നത്. എന്നാല്‍, രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ അധിക്ഷേപിക്കാന്‍ ആസൂത്രിത നീക്കമുണ്ടായെന്നതു കാണാതെപോകരുത്. ഭൂതകാലത്തെ രാഷ്‌ട്രീയമായി ഉപയോഗപ്പെടുത്തിക്കൊണ്ട് വര്‍ത്തമാനകാല പ്രശ്‌നങ്ങളെ മറയ്ക്കാന്‍ കഴിയുമെന്ന തോന്നലും സര്‍ക്കാരിന് ഉണ്ടായിരിക്കണം.

എന്തിനും പഴി നെഹ്‌റുവിന്

ബങ്കിം ചന്ദ്രയ്ക്കും പരസ്യവേദിയില്‍ ആദ്യമായി വന്ദേമാതരം പാടിയ മഹാനായ രവീന്ദ്രനാഥ ടാഗോറിനും ചര്‍ച്ചയില്‍ കാര്യമായ പങ്കോ പ്രശംസയോ ഉണ്ടായില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 1896ലെ കോൽക്കത്ത സമ്മേളനത്തിലായിരുന്നു ടാഗോറിന്‍റെ വന്ദേമാതരം ആലാപനം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പ്രചോദനമായ ദേശഭക്തി ഗാനം. ബങ്കിം ചന്ദ്രയെക്കാള്‍ കൂടുതല്‍ നെഹ്‌റുവിനെയാണു മോദിയും ഷായും നഡ്ഡയും ചര്‍ച്ചയിലേക്കു വലിച്ചിഴച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയേക്കാള്‍ ആര്‍എസ്എസിനെ ഇന്നും അലോസരപ്പെടുത്താന്‍ നെഹ്‌റുവിനു കഴിയുന്നുവെന്നതും ശ്രദ്ധേയമാണ്.

പാര്‍ലമെന്‍റിലെ ചര്‍ച്ചയില്‍ മോദിയും ഷായും നഡ്ഡയും നെഹ്റുവിനെതിരേ ആക്ഷേപം കടുപ്പിച്ചപ്പോള്‍ പ്രിയങ്കയുടെയും ഖാര്‍ഗെയുടെയും തിരിച്ചടികളും കുറിക്കു കൊള്ളുന്നതായി. വന്ദേമാതരത്തിന്‍റെ ചരിത്രവും അഭിമാനവും നിറഞ്ഞ വാക്കുകളുടെ പേരില്‍ ചരിത്രവും അഭിമാനവും കശക്കിയെറിയുന്നതും കാണാനായി. ചരിത്രവസ്തുതകളെ സൗകര്യംപോലെ അവതരിപ്പിക്കാന്‍ ഇരുപക്ഷവും മടിച്ചില്ല. രാജ്യത്തിന്‍റെ മഹത്തായ സംസ്‌കാരവും പാരമ്പര്യവും തന്നിഷ്ടം പോലെ വക്രീകരിക്കാനും വികൃതമാക്കാനും നേതാക്കള്‍ മത്സരിച്ചു.

മതവൈരമല്ല വന്ദേമാതരം

ഇന്ത്യയുടെ ഐക്യത്തിനായുള്ള ദേശീയഗാനങ്ങളെ വിഭാഗീയമായി ഭിന്നിപ്പിക്കാനുള്ള ഉപകരണം ആക്കിയെന്നതാണു ദുരന്തം. വന്ദേമാതരത്തിന്‍റെ ആദ്യ രണ്ടു ഖണ്ഡങ്ങള്‍ മാത്രം ഉപയോഗിക്കാനുള്ള കോണ്‍ഗ്രസിന്‍റെ തീരുമാനം വിഭജനത്തിനു വിത്തുപാകിയെന്നാണു മോദിയും ഷായും നഡ്ഡയും സമര്‍ഥിക്കാന്‍ ശ്രമിച്ചത്.

രാജ്യത്തെ ജനങ്ങളെ മതപരമായ വിഭജിക്കാനല്ല; മറിച്ച്, ഒന്നിപ്പിക്കാനാകണം സര്‍ക്കാരിന്‍റെ ദൗത്യവും ശ്രമങ്ങളും. രാജ്യത്തെ മതസൗഹാര്‍ദവും മതനിരപേക്ഷതയും ഐക്യവും അഖണ്ഡതയും സമാധാനവും തകര്‍ക്കുകയോ അതിന് ക്ഷതമേല്‍പിക്കുകയോ ചെയ്യുന്നതൊന്നും ഗുണകരമല്ല.

മഹാത്മാഗാന്ധിയും സര്‍ദാര്‍ പട്ടേലും അടക്കമുള്ള നേതാക്കള്‍ സംയുക്തമായി ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനങ്ങളുടെ പേരില്‍ രാഷ്‌ട്രശില്പിയായ നെഹ്‌റുവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും ആക്ഷേപിക്കാനും രാജ്യത്തെ പ്രധാനമന്ത്രിയും ഉന്നത മന്ത്രിമാരും ശ്രമിച്ചതിനെ രാജ്യത്തെ വലിയൊരു വിഭാഗം ജനം അംഗീകരിക്കാനിടയില്ല. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍നിന്നു സ്വാതന്ത്ര്യം നേടുന്നതിനായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കാനാണു വന്ദേഭാരതത്തെ സ്വാതന്ത്ര്യസമര നേതാക്കള്‍ ഉപയോഗപ്പെടുത്തിയത്. മതവൈരം ഉണ്ടാകരുതെന്ന ആശയത്തോടെയായിരുന്നു തീരുമാനങ്ങളെന്നു ചരിത്രം പറയുന്നു.

ഉത്തരമില്ലാതെ ചോദ്യങ്ങള്‍

ഏതെങ്കിലും വിശ്വാസം അടിച്ചേല്‍പ്പിക്കുന്നതിനു പകരം പൊതുവായ അടിത്തറ കണ്ടെത്തുന്നതാണു ബുദ്ധിയെന്നു സ്വാതന്ത്ര്യസമര നേതാക്കള്‍ കരുതിയെന്നതില്‍ സംശയിക്കേണ്ട. ഇന്ത്യയുടെ സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും ദേശീയ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ക്കു ലക്ഷ്യമായിരുന്നില്ല.

വന്ദേമാതരം ചര്‍ച്ചപോലെ പ്രധാനമായിരുന്നു തെരഞ്ഞെടുപ്പു പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള പാര്‍ലമെന്‍റിലെ ചര്‍ച്ച. ക്രമക്കേടുകളും വോട്ടുകൊള്ളയുമില്ലാതെ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളാണു ജനാധിപത്യത്തിന്‍റെ കാതലും നന്മയും. എന്നാല്‍ ഇതിനു ചുമതലപ്പെട്ട തെരഞ്ഞെടുപ്പു കമ്മീഷനെത്തന്നെ ദുരുപയോഗിച്ചുകൊണ്ടു തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതും ജനവിധിയില്‍ മാറ്റം വരുത്തുന്നതുമായ നടപടികൾ ഉണ്ടാകുന്നുവെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ വസ്തുതകൾ ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിനു വെല്ലുവിളിയാണ്.

രാഹുലിന്‍റെ ചോദ്യം വ്യക്തം

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെയും കമ്മീഷണര്‍മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയില്‍നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയത് എന്തിനെന്ന രാഹുലിന്‍റെ ചോദ്യത്തിനു സര്‍ക്കാര്‍ വ്യക്തതയുള്ള ഉത്തരം നല്‍കിയില്ല. തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ നടപടികള്‍ രാജ്യത്തെ ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്ന പ്രത്യേക നിയമ പരിരക്ഷ നല്‍കിയതില്‍ ദുഷ്‌ടലാക്കുണ്ടെന്ന രാഹുലിന്‍റെ ആരോപണവും നിഷേധിക്കാനായില്ല.

സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള പോളിംഗ് ബൂത്തുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ചട്ടം ഭേദഗതി ചെയ്തതിനുള്ള അമിത് ഷായുടെ വിശദീകരണവും ബിജെപി അനുകൂലികള്‍ക്കു മാത്രമേ ദഹിക്കൂ. ജനാധിപത്യത്തിന്‍റെ കാതലായ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള സംശയങ്ങള്‍പോലും ദൂരീകരിക്കാന്‍ കമ്മീഷനും കേന്ദ്രസര്‍ക്കാരിനും ബാധ്യതയുണ്ട്. പ്രതിപക്ഷ നേതാവ് തെളിവുസഹിതം ചൂണ്ടിക്കാട്ടിയ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ക്ക് ഇനിയും കൃത്യവും വ്യക്തവുമായ ഉത്തരമില്ലെന്നതു ഗുരുതരമാണ്.

ഭാരതമാതാവിന് വന്ദനം

ജാതി, മത, പ്രാദേശിക വ്യത്യാസങ്ങളില്ലാതെ ജനങ്ങളെയാകെ ഒന്നിപ്പിച്ച് മതേതര ജനാധിപത്യ രാഷ്്ട്രമായി ഇന്ത്യയെ ശക്തിപ്പെടുത്തുക പ്രധാനമാണ്. എല്ലാ പൗരന്മാരെയും കൂട്ടിയിണക്കി സുരക്ഷയും സമാധാനവുമുള്ള വികസിത രാഷ്‌ട്രമായി ഇന്ത്യയെ മാറ്റുകയെന്നതുമാണു ഭാരതമാതാവിനുള്ള ഏറ്റവും വലിയ വന്ദനം.

National

വന്ദേമാതരം, തെരഞ്ഞെടുപ്പ് ചർച്ചകളിൽ ഖാർഗെ-നഡ്ഡ വാഗ്വാദം

ന്യൂഡൽഹി: വന്ദേമാതരം, തെരഞ്ഞെടുപ്പ് പരിഷ്കരണ ചർച്ചകളുടെ ആവേശം മൂന്നാംദിവസവും വിടാതെ രാജ്യസഭയിൽ ബിജെപി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്മാരായ ജെ.പി. നഡ്ഡയും മല്ലികാർജുൻ ഖാർഗെയും തമ്മിൽ രൂക്ഷമായ വാഗ്വാദം. ലോക്സഭയിൽ ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്‍റെ മറ്റൊരു മുഖമായിരുന്നു ഇന്നലെ രാജ്യസഭയിൽ കണ്ടത്.

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെച്ചൊല്ലിയായിരുന്നു രാജ്യസഭാനേതാവും കേന്ദ്രമന്ത്രിയുമായ നഡ്ഡയും പ്രതിപക്ഷനേതാവായ ഖാർഗെയും തമ്മിൽ ഉശിരൻ വാക്പോര് നടന്നത്. ഭരണഘടനാ നിർമാണവേളയിൽ ദേശീയഗാനമായി വന്ദേമാതരം ഒഴിവാക്കിയത് നെഹ്റുവാണെന്ന് നഡ്ഡ ആരോപിച്ചു.

തെറ്റും വികലവുമായ വീക്ഷണമാണ് നഡ്ഡ അവതരിപ്പിക്കുന്നതെന്നും വന്ദേമാതരത്തിൽനിന്ന് പണ്ഡിറ്റ് നെഹ്റുവിലേക്കു ചർച്ച മാറ്റിയോയെന്നു വ്യക്തമാക്കണമെന്നും ഖാർഗെ എഴുന്നേറ്റ് ചോദിച്ചു. ഇവിടെ പറയുന്നതൊന്നും സത്യമല്ല. വളച്ചൊടിച്ചതാണ്. വന്ദേമാതരം ചർച്ചയുടെ മറവിൽ നെഹ്റുവിനെ ആക്ഷേപിക്കാൻ ചരിത്രം വളച്ചൊടിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു.

ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിന് മുന്പുതന്നെ ജനഗണമനയെ താത്കാലിക ദേശീയഗാനമായി കേന്ദ്രമന്ത്രിസഭ തെരഞ്ഞെടുത്തിരുന്നുവെന്ന് 1948ൽ ആഭ്യന്തരമന്ത്രി സർദാർ പട്ടേലിന് എഴുതിയ കത്തിൽ നെഹ്റു വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നഡ്ഡ പറഞ്ഞു. ഭരണഘടനാ അസംബ്ലിക്കു പുറത്ത് ദേശീയഗാനത്തെക്കുറിച്ച് ആദ്യ പ്രധാനമന്ത്രി സ്വയം തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് ഇതു കാണിക്കുന്നുവെന്ന് നഡ്ഡ കുറ്റപ്പെടുത്തി.

എന്നാൽ, വന്ദേമാതരം ദേശീയ ഗീതമാക്കിക്കൊണ്ട് ജിന്നയ്ക്ക് നെഹ്റു ഉചിതമായ മറുപടി നൽകിയെന്ന് കോണ്‍ഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡ ചൂണ്ടിക്കാട്ടി. ബിജെപി പ്രസിഡന്‍റ് പറഞ്ഞതിനു ചരിത്രസാക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സംസ്കാരത്തോടും പാരന്പര്യങ്ങളോടും ധാർമികതയോടും കോണ്‍ഗ്രസ് എപ്പോഴും വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് നഡ്ഡ പറഞ്ഞതോടെ ഖാർഗെയും കോണ്‍ഗ്രസ് എംപിമാരും തടസവുമായി എഴുന്നേറ്റു. സഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ ഇടപെട്ടാണ് ഇരുനേതാക്കളും തമ്മിലുള്ള തർക്കം അവസാനിപ്പിച്ചത്. ദുർഗ, സരസ്വതി, ഭാരത്‌മാത, ശക്തി എന്നിവ ഈ രാജ്യത്തെ എല്ലാ ആളുകൾക്കും വേണ്ടിയുള്ളതാണെന്നും എല്ലാവർക്കും അവയിൽ വിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ടു ചിന്താധാരകൾ ഏറ്റുമുട്ടി

കഴിഞ്ഞ ഒന്നിന് ആരംഭിച്ച പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിലെ ആദ്യ രണ്ടു ദിവസത്തെ സ്തംഭനത്തിനു ശേഷം ഏഴു ദിവസം സജീവ ചർച്ചകളും നിയമനിർമാണങ്ങളും നടന്നു. 19ന് സമ്മേളനം സമാപിക്കും. വന്ദേമാതരം, എസ്ഐആർ അടക്കമുള്ള തെരഞ്ഞെടുപ്പു പരിഷ്കാരങ്ങൾ എന്നിവയിൽ നടന്ന ചർച്ചകൾ സന്പന്നവും രണ്ടു ചിന്താധാരകൾ തമ്മിലുള്ള ഏറ്റുമുട്ടലുമായി മാറി.

ചരിത്രത്തെ കൂട്ടുപിടിച്ചായിരുന്നു പരസ്പരം നേതാക്കൾ കൊന്പുകോർത്തത്. ചർച്ചയിലുടനീളം പ്രഥമ പ്രധാനമന്ത്രി നെഹ്റുവിനെ ആക്രമിക്കാൻ ബിജെപി ശ്രമിച്ചപ്പോൾ, നെഹ്റുവിനെയോർത്ത് അഭിമാനിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.

മോദി പുസ്തകങ്ങൾ വായിക്കണമെന്ന് ജയ്റാം രമേശ്

ദേശീയ ഗാനമായ ജനഗണമനയുടെയും ദേശീയ ഗീതമായ വന്ദേമാതരത്തിന്‍റെയും യഥാർഥ ആത്മാവിനെക്കുറിച്ച് എഴുതിയ പ്രശസ്തമായ രണ്ടു പുസ്തകങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ സംഘവും വായിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. മികച്ച ചരിത്രകാരന്മാരായ രുദ്രാംഗ്ഷു മുഖർജിയുടെ ’സോംഗ് ഓഫ് ഇന്ത്യ: എ സ്റ്റഡി ഓഫ് നാഷണൽ ആന്തം’, സബ്യസാചി ഭട്ടാചാര്യയുടെ ’വന്ദേമാതരം: ദി ബയോഗ്രഫി ഓഫ് എ സോംഗ്’ എന്നീ പുസ്തകങ്ങൾ മോദി വായിച്ചിരുന്നെങ്കിലെന്ന് ആശിക്കുന്നുവെന്ന് രാജ്യസഭയിലെ വന്ദേമാതരം ചർച്ചയിൽ പങ്കെടുത്ത് ജയ്റാം പരിഹസിച്ചു. ബിജെപി നേതാക്കളുടെ നുണകൾ പൊതുജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടുവെന്നും ജയ്റാം പറഞ്ഞു.

രണ്ടു മണിക്കൂർ മുന്പേ പാർലമെന്‍റ് പിരിഞ്ഞു

ഔദ്യോഗികമായി പ്രത്യേക കാരണങ്ങളില്ലാതെ ലോക്സഭയും രാജ്യസഭയും ഇന്നലെ രണ്ടു മണിക്കൂർ നേരത്തേ പിരിഞ്ഞതിൽ വിവാദം. രാജ്യസഭയിൽ അണ്ണാഡിഎംകെ നേതാവ് തന്പി ദുരൈയുടെ പ്രസംഗം പകുതിക്കു വച്ച് നിർത്തി ബാക്കി ഭാഗം തിങ്കളാഴ്ച പ്രസംഗിക്കാമെന്നു പറഞ്ഞാണ് വൈകുന്നേരം നാലിന് സഭ അവസാനിപ്പിച്ചത്.

ലോക്സഭയിൽ ബിജെപി എംപി നിഷികാന്ത് ദുബെ ഇടപെട്ടാണു വൈകുന്നേരം 4.05ന് സഭ പിരിയുന്നതായി പ്രഖ്യാപിപ്പിച്ചത്.

Editorial

വന്ദേമാതരത്തിന്‍റെ ശക്തി സ്വാതന്ത്ര്യസമരത്തിലാണ്

ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരത്തിന്‍റെ 150-ാം വാർഷികമാണ്. പക്ഷേ, ഒരിക്കൽ ഈ രാജ്യത്തെ ഒന്നിപ്പിച്ച ആ ദേശഭക്തിഗാനം ഇപ്പോൾ ഭിന്നതയുടെ ചർച്ചാവിഷയമായിരിക്കുന്നു. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ വന്ദേമാതരം നീട്ടിപ്പാടുന്നു.

ലക്ഷക്കണക്കിനു ഭാരതീയർ വന്ദേമാതരം ചൊല്ലിയതിനാലാണ് തങ്ങൾ ഇവിടെയുള്ളതെന്നു പാർലമെന്‍റിൽ പറഞ്ഞ പ്രധാനമന്ത്രി, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരേ വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്തു. പക്ഷേ, ഗാന്ധിജിയും നെഹ്റുവും പട്ടേലുമൊക്കെ നേതാക്കളായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്ദേമാതരം ആലപിച്ച് സ്വാതന്ത്ര്യസമരത്തെ സാമ്രാജ്യവിരുദ്ധ കൊടുങ്കാറ്റാക്കിയപ്പോൾ സംഘപരിവാർ എവിടെയായിരുന്നു എന്ന ചോദ്യം കോൺഗ്രസിന്‍റേതല്ല, ചരിത്രത്തിന്‍റേതാണ്. വന്ദേമാതരം സ്വാതന്ത്ര്യസമരത്തെയല്ല, സ്വാതന്ത്ര്യസമരം വന്ദേമാതരത്തെയാണ് സൃഷ്ടിച്ചത്. ഒന്നിനെയും നിന്ദിക്കരുത്.

1875 നവംബറിൽ ബങ്കിം ചന്ദ്ര ചാറ്റർജി തന്‍റെ ബംഗാള്‍ മാസികയായ ബംഗദര്‍ശനില്‍ കവിത പ്രസിദ്ധീകരിച്ചെന്നാണ് ചില രേഖകളിൽ കാണുന്നത്. 1870കളിൽ, ‘ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ’ എന്ന ഗാനം ബ്രിട്ടീഷ് സർക്കാർ നിർബന്ധിതമാക്കിയതിൽ പ്രതിഷേധിച്ചാണ് വന്ദേമാതരം രചിക്കപ്പെട്ടതത്രേ. പിന്നീട്, 1882ൽ ചാറ്റർജി ആനന്ദമഠമെന്ന നോവൽ എഴുതിയപ്പോൾ ഗാനം അതിൽ ഉൾപ്പെടുത്തി. 1896ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധേയമാകുകയും സ്വാതന്ത്ര്യസമരത്തിന് ആവേശം പകർന്ന ദേശഗീതമാകുകയും ചെയ്തത്.

മാതൃഭൂമിയെ രക്ഷിക്കാൻ അണിനിരന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ നെഞ്ചിലെ ദേശസ്നേഹത്തിന്‍റെ കടലിരന്പം ബ്രിട്ടീഷ് സാമ്രാജ്യം കേട്ടത് വന്ദേമാതരത്തിലൂടെയായിരുന്നു. അതിൽ ദേശഭക്തിയും മുദ്രാവാക്യവും മുന്നറിയിപ്പും കണ്ട ബ്രിട്ടീഷുകാർ അതു നിരോധിച്ചു. പക്ഷേ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാരെ തുരത്താനിറങ്ങിയ ദേശാഭിമാനികൾ വന്ദേമാതരം തൊണ്ടപൊട്ടുമാറുച്ചത്തിൽ പാടി. പലരും ജയിലിലായി. ഇതൊക്കെ സ്വാതന്ത്ര്യസമരചരിത്രത്തിന്‍റെ പുളകിത ഭാഗങ്ങളാണ്.

ആ ചരിത്രത്തേക്കാൾ പ്രാധാന്യം മറ്റു ചിലതിനു കൊടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ രാജ്യം കാണുന്നത്. 1937ല്‍ വന്ദേമാതരത്തിന്‍റെ പ്രധാന ശ്ലോകങ്ങളെ, ജിന്നയുടെ എതിർപ്പുമൂലം മുസ്‌ലിംകള്‍ക്ക് അനിഷ്ടമാണെന്നു കണ്ട് നെഹ്‌റു എതിർത്തെന്നു പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയാണ് കഴിഞ്ഞ മാസം വിവാദത്തിനു തുടക്കമിട്ടത്. വന്ദേമാതരത്തിന്‍റെ വിഭജനം ഇന്ത്യയിൽ വിഭജനത്തിന്‍റെ വിത്തുകള്‍ വിതച്ചെന്നും ഈ വിഭജന മനോഭാവം രാജ്യത്ത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണെന്നും മോദി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വന്ദേമാതരം ചർച്ചയ്ക്കെടുത്തപ്പോൾ പാർലമെന്‍റിനകത്തും പുറത്തും ബിജെപി നേതാക്കൾ മോദിയുടെ ഭാഷ്യം ഏറ്റെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധിക്കൊപ്പം നിന്ന, പലപ്പോഴായി ഒന്പതു വർഷത്തോടടുത്ത് രാജ്യത്തിനുവേണ്ടി ജയിലിൽ കിടന്ന, സ്വാതന്ത്ര്യസമരത്തിലും രാഷ്‌ട്രീയത്തിലും സാന്പത്തികനഷ്ടമല്ലാതെ നേട്ടമൊന്നുമുണ്ടാക്കിയിട്ടില്ലാത്ത, വിശ്വചരിത്രാവലോകനം, ഇന്ത്യയെ കണ്ടെത്തൽ തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ ഭാരതീയ സംസ്കാരത്തെ ലോകത്തിനു പരിചയപ്പെടുത്തിയ, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിൽ നാളിതുവരെ മോദി നന്മകളൊന്നും കണ്ടെത്തിയിട്ടില്ല.

അതിശയമില്ല; സംഘപരിവാറിന്‍റെ വർഗീയ നിലപാടുകളെ അദ്ദേഹം അത്രയ്ക്ക് എതിർത്തിട്ടുണ്ട്. മാത്രമല്ല, 1937ലെ കോൺഗ്രസ്‌ പ്രവർത്തകസമിതി യോഗത്തിലാണ് വന്ദേമാതരത്തിന്‍റെ രണ്ട് ഖണ്ഡങ്ങൾ മാത്രം മതിയെന്നു തീരുമാനിച്ചതെങ്കിൽ നെഹ്‌റുവിനൊപ്പം അതിൽ പങ്കെടുത്ത ഗാന്ധിജിയും ടാഗോറും സർദാർ പട്ടേലും നേതാജിയുമൊക്കെ കുറ്റപത്രത്തിലുണ്ടാകും; അതു വേണോ?

വന്ദേമാതരത്തിലെ ഒഴിവാക്കിയ ഭാഗങ്ങളില്‍ എതിര്‍പ്പിനു കാരണമായ മതപരമായ ചില ആഖ്യാനങ്ങള്‍ ഉണ്ടായിരുന്നതിനാൽ സ്വാതന്ത്ര്യപ്രസ്ഥാനത്തിനുള്ളില്‍ ഐക്യം ഉറപ്പാക്കാനാണ് ഈ തീരുമാനമെടുത്തതെന്നാണ് കോൺഗ്രസ് വിശദീകരിക്കുന്നത്. രണ്ട് ഖണ്ഡങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാവശ്യപ്പെട്ട് രവീന്ദ്രനാഥ ടാഗോര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് അയച്ച കത്തും കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്ധരിച്ചു. അതുപോലെ, വന്ദേമാതരം പൂർണമായി പാടണമെന്ന അഭിപ്രായം നേതാജി സുഭാഷ് ചന്ദ്രബോസിന് ഉണ്ടായിരുന്നെന്ന വാദവുമുണ്ട്.

സ്വാതന്ത്ര്യസമരത്തിൽ ബോസിന്‍റെ പങ്കായിരുന്നില്ല, ഗാന്ധിജിക്കും നെഹ്റുവിനും ഉണ്ടായിരുന്നത്. ധീരദേശാഭിമാനിയെങ്കിലും അദ്ദേഹത്തിന്‍റെ തീവ്ര ആശയങ്ങൾ വലിയൊരു വിഭാഗം ജനങ്ങളെയും ആകർഷിച്ചില്ല. പക്ഷേ, കോൺഗ്രസിന് സകലരെയും സാമ്രാജ്യത്വവിരുദ്ധ സേനാനികളാക്കണമായിരുന്നു. ഒന്നിപ്പിക്കൽ അത്ര എളുപ്പമല്ലല്ലോ!

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ, എണ്ണമറ്റ ജാതി-മത-വർണങ്ങളിൽപ്പെട്ട ഇന്ത്യക്കാരെ ഒറ്റ നൂലിൽ കോർത്ത കോൺഗ്രസിന്‍റെ നേതാക്കൾ ചെയ്ത വിട്ടുവീഴ്ചകൾ ബിജെപി ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ല. പക്ഷേ, തോക്കിൻമുനയിലും ജയിലിലും തെരുവിലുമൊക്കെയായി ആ മഹാത്യാഗികൾ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വെല്ലുവിളിക്കുകയായിരുന്നെന്നു മറക്കരുത്.

മാത്രമല്ല, രാജ്യം നേരിടുന്ന ഗുരുതരമായ തൊഴിലില്ലായ്മ, ദാരിദ്ര്യം, വർഗീയ ചേരിതിരിവ്, ന്യൂനപക്ഷവിരുദ്ധത, വോട്ടർപട്ടികയിലെ അപാകങ്ങൾ, പട്ടികയുടെ തീവ്രപരിഷ്കരണത്തിലെ ന്യൂനതകൾ, വികസനപ്രക്രിയകൾ തുടങ്ങിയവയൊക്കെ ചർച്ച ചെയ്യേണ്ടതിനു പകരമാകുമോ സമാനതകളില്ലാത്ത വിജയമായി മാറിയ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഐക്യത്തിനുവേണ്ടിയുള്ള വിട്ടുവീഴ്ചകൾ?

എന്തായാലും, സ്വാതന്ത്ര്യസമരത്തിൽ കാര്യമായ പങ്കില്ലാത്തവർ, അതിന്‍റെ ഭാഗമായിരുന്ന വന്ദേമാതരത്തിന്‍റെ പേരിൽ സ്വാതന്ത്ര്യസമരസേനാനികളെ പഴിക്കുന്നത് കറുത്ത ഫലിതമാണ്. ഇപ്പോഴെത്ര പൂർണഖണ്ഡങ്ങൾ പാടിയാലും അന്നത്തെ രണ്ടു ഖണ്ഡങ്ങളോളം വരുമോ?

National

വന്ദേമാതരം: നെഹ്റുവിനെ വീണ്ടും കടന്നാക്രമിച്ച് മോദി

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരത്തിലെ ചില ശ്ലോകങ്ങൾ മുഹമ്മദലി ജിന്നയുടെ താത്പര്യത്തിൽ നീക്കം ചെയ്തത് അംഗീകരിച്ചതുവഴി ജവഹർലാൽ നെഹ്റുവും കോണ്‍ഗ്രസും പ്രീണന രാഷ്‌ട്രീയത്തിൽ മുഴുകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ 1937ൽ ഒഴിവാക്കിയെന്നും ഇതാണു വിഭജനത്തിന്‍റെ വിത്തുകൾ പാകിയതെന്നും മോദി ലോക്സഭയിൽ ആരോപിച്ചു.

വന്ദേമാതരത്തിന്‍റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർലമെന്‍റിൽ ഇന്നലെ നടന്ന ചർച്ചയ്ക്കു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും പാർട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയിയും അക്കമിട്ടു നിരത്തിയ വാദങ്ങളിലൂടെ മോദിയുടെ ആരോപണങ്ങൾ‌ക്ക് തിരിച്ചടി നല്കി.

രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തവരെയും സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായവരെയും ഇകഴ്ത്തിക്കാട്ടാനാണ് ക്വിറ്റ് ഇന്ത്യ സമരത്തിൽ അടക്കം പങ്കെടുക്കാതിരുന്നവരുടെ പാഴ്ശ്രമമെന്നു കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.

സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ മുസ്‌ലിം ലീഗിന്‍റെ സമ്മർദത്തിനു വഴങ്ങിയ പ്രീണന രാഷ്‌ട്രീയമാണു കോണ്‍ഗ്രസിന്‍റേതെന്നു മോദി ആരോപിച്ചു. മുസ്‌ലിം പ്രീണന രാഷ്‌ട്രീയത്തിലൂടെ കോണ്‍ഗ്രസ് എംഎംസി (മുസ്‌ലിം ലീഗ്- മാവോയിസ്റ്റ് കോണ്‍ഗ്രസ്) ആയി മാറിയെന്ന് മോദി പരിഹസിച്ചു.

വന്ദേമാതരത്തിന്‍റെ നൂറാം വാർഷികത്തിൽ രാജ്യം അടിയന്തരാവസ്ഥയിൽ കുടുങ്ങി. ഭരണഘടനയുടെ കഴുത്തു ഞെരിച്ചു. വന്ദേമാതരത്തിന്‍റെ മഹത്വം പുനഃസ്ഥാപിക്കാനുള്ള നല്ല അവസരമാണിപ്പോഴെന്ന് മോദി പറഞ്ഞു.

ഇന്ത്യയുടെ മഹത്തായ ഭൂതകാലം മുതൽ ജിന്നയ്ക്കും മുസ്ലിം ലീഗിനും കോണ്‍ഗ്രസ് കീഴടങ്ങിയെന്നുവരെയുള്ള പ്രസ്താവനകളോടെയാണു പ്രധാനമന്ത്രി മോദി ലോക്സഭയിലെ പത്തു മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കു തുടക്കം കുറിച്ചത്. രാജ്യസഭയിൽ ഇന്നു നടക്കുന്ന വന്ദേമാതരം ചർച്ചയ്ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കം കുറിക്കും.

വിവാദ എസ്ഐആർ അടക്കമുള്ള തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു രണ്ടുദിവസം നീളുന്ന 10 മണിക്കൂർ ചർച്ച ഇന്നു ലോക്സഭയിൽ നടക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നാണു സൂചന.

National

വന്ദേമാതരം ഇന്ത്യയുടെ ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കും: മോദി

ന്യൂഡൽഹി: ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചാണ് വന്ദേമാതരം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഈ ഗാനം നമ്മെ പ്രചോദിപ്പിക്കുകയും ഊർജസ്വലമാക്കുകയും വേണം.

2047 ആകുന്പോഴേക്കും രാഷ്‌ട്രത്തെ സ്വാശ്രയവും വികസിതവുമാക്കാനുള്ള ദൃഢനിശ്ചയം നാം ആവർത്തിക്കേണ്ടതുണ്ടെന്ന് ലോക്സഭയിൽ വന്ദേമാതരം ചർച്ചയ്ക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി ഓർമിപ്പിച്ചു.

കഴിഞ്ഞ നൂറ്റാണ്ടിൽ ദേശീയഗീതത്തെ ചില ശക്തികൾ ഒറ്റിക്കൊടുത്തു (വിശ്വാസ് ഘാട്ട്). ആരാണിതു ചെയ്തതെന്നു വരുംതലമുറകളോടു പറയേണ്ടതു നമ്മുടെ കടമയാണ്. 1937ൽ മുഹമ്മദ് അലി ജിന്ന അതിനെ എതിർത്തു. നെഹ്റുവിനു തന്‍റെ സിംഹാസനം ഇളകുന്നതായി തോന്നി.

മുസ്‌ലിം ലീഗിന്‍റെ മുദ്രാവാക്യങ്ങളെ അപലപിക്കുന്നതിനും വന്ദേമാതരത്തോടുള്ള വിശ്വസ്തത പ്രകടിപ്പിക്കുന്നതിനും പകരം, ജിന്നയോട് യോജിച്ച് അദ്ദേഹം നേതാജി സുഭാഷ് ബോസിന് എഴുതി. ആനന്ദമഠത്തിന്‍റെ സന്ദർഭം മുസ്‌ ലിംകളെ പ്രകോപിപ്പിക്കുമെന്ന് അദ്ദേഹം എഴുതി.

വന്ദേമാതരം പരിശോധിക്കാൻ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. രാജ്യമെന്പാടുമുള്ള ദേശീയവാദികൾ ഇതിനെതിരേ രംഗത്തെത്തി. പക്ഷേ, നിർഭാഗ്യവശാൽ, മുസ്‌ലിം ലീഗിന് മുന്നിൽ കോണ്‍ഗ്രസ് കീഴടങ്ങി. വന്ദേമാതരം വിഭജിച്ചു. കോണ്‍ഗ്രസിന്‍റെ പ്രീണന രാഷ്‌ട്രീയത്തിന്‍റെ ഭാഗമായിരുന്നിത്. ഈ മാനസികാവസ്ഥ വിഭജനത്തിലേക്ക് നയിച്ചുവെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ വന്ദേമാതരം ബ്രിട്ടീഷുകാർക്കെതിരായ യുദ്ധപ്രഖ്യാപനമായിരുന്നു. രാജ്ഞിക്ക് ദീർഘായുസ് എന്ന ഗാനത്തിനുള്ള പ്രതികരണമായിരുന്നു അത്. വന്ദേമാതരം നിരോധിക്കാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായി. കവിതയുടെ അച്ചടിയും പ്രചാരണവും തടയാൻ അവർ നിയമങ്ങൾ കൊണ്ടുവന്നു.

ബ്രിട്ടീഷുകാർ ബംഗാളിലൂടെ വിഭജനത്തിന്‍റെ വിത്തുകൾ വിതച്ചു. പക്ഷേ വന്ദേമാതരം ദേശീയ ഐക്യത്തിനുള്ള ഇഴയും ഗാനവുമായി മാറി. ഭൂമി അമ്മയാണെന്നും നമ്മൾ ഭൂമിയുടെ മകനാണെന്നുമാണു വന്ദേമാതരത്തിൽ പറയുന്നതെന്നും മോദി വിശദീകരിച്ചു.

Kerala

ബിജെപി പ്രചാരണം ആത്മാർഥത ഇല്ലാത്തത്: കെ.സി. വേണുഗോപാൽ

പാലക്കാട്: വന്ദേമാതര ഗാനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന പ്രചാരണങ്ങളിൽ ഒരു ആത്മാർഥതയുമില്ലെന്ന് അവരുടെ പ്രവർത്തനം പരിശോധിച്ചാൽ വ്യക്തമാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.

പാലക്കാട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് ശാഖകളിൽ വന്ദേമാതരം ആലപിക്കാറില്ല.

ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ദേമാതരത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണു ബിജെപിയുടേത്. കെസി പറഞ്ഞു.

Kerala

വിസിമാരുടെ യോഗം വിളിച്ച് ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു ചേർത്ത് ഗവർണർ ആർ.വി. അർലേക്കർ. വന്ദേമാതരം ഗീതത്തിന്‍റെ 150-ാം വാർഷികം സർവകലാശാലകളിൽ വിവിധ പരിപാടികളോട് ആചരിക്കണമെന്നു ഗവർണർ നിർദേശിച്ചു.

മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ളവ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കണമെന്നു ഗവർണർ നിർദേശം നൽകി. സ്വാതന്ത്ര്യ സമരത്തിന്‍റെ അന്തഃസത്ത സമൂഹത്തിലെ എല്ലാ നിലകളിലേക്കും എത്തിക്കേണ്ടതുണ്ടെന്നു ഗവർണർ അറിയിച്ചു.

വിദ്യാർഥി ഹോസ്റ്റലുകളിലെ നിയമങ്ങൾ കർശനമായി പാലിക്കാനും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ഗവർണർ നിർദേശം നൽകി. കാന്പസുകളിലെ റാഗിംഗ് നിയന്ത്രിക്കുന്നതിന് നിർദേശങ്ങൾ നൽകുന്നതിനായി കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കൻ തീരുമാനിച്ചു.

കഴിഞ്ഞ വർഷം വയനാട്ടിലെ വെറ്ററിനറി സർവകലാശാലാ കാന്പസിൽ വിദ്യാർഥിയായ സിദ്ധാർഥന്‍റെ മരണത്തിനു കാരണമായ റാഗിംഗിനെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ ഈ നിർദേശങ്ങൾ.

National

യുപിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കും: യോഗി

ഗോരഖ്പുർ: ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘വന്ദേമാതരം’ പാടുന്നത് നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ നടപടി ഭാരത മാതാവിനോടുള്ള ബഹുമാനവും അഭിമാനവും ഉണർത്തുമെന്നും ഗോരഖ്പുരിൽ നടന്ന ‘ഏകതാ യാത്ര’യെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

“സ്വാതന്ത്ര്യ സമരകാലത്ത് ഈ ഗാനമാണ് രാഷ്‌ട്രത്തിന്‍റെ ആത്മബോധത്തെ ഉണർത്തിയത്.സ്വാതന്ത്ര്യത്തിനുവേണ്ടി പോരോ‌ടിയ ഓരോ വിപ്ലവകാരിയുടെയും യുവാവിന്‍റെയും സ്ത്രീയുടെയും കുട്ടിയുടെയും ചുണ്ടിൽ വന്ദേമാതരം ഉണ്ടായിരുന്നു. വന്ദേമാതരത്തെ വക്രീകരിക്കാനും എതിർക്കാനും ശ്രമിച്ചവരെല്ലാം ഇന്ത്യയുടെ ഐക്യത്തെ തകർക്കുകയായിരുന്നു.

1923ൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഓൾ ഇന്ത്യ മുസ്‌ലിം ലീഗ് സഹസ്ഥാപകൻ മുഹമ്മദ് അലി ജൗഹർ ഈ ദേശീയ ഗീതത്തെ എതിർത്തപ്പോൾ രാജ്യത്തിന്‍റെ വിഘടനം ആരംഭിച്ചു. അന്ന് വന്ദേമാതരത്തെ കോൺഗ്രസ് ഉയർത്തിപ്പിടിച്ചിരുന്നെങ്കിൽ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നു”- ആദിത്യനാഥ് പറഞ്ഞു.

Leader Page

ദേശസ്നേഹത്തിന് അഗ്നി പകർന്ന ‘വന്ദേമാതരം’

സ്വാതന്ത്ര്യത്തിന്‍റെ മന്ത്രമായി നമ്മുടെ സിരകളിൽ അലിഞ്ഞുചേർന്ന ദേശീയഗീതമായ ‘വന്ദേമാതരം’ ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ചിട്ട് 150 വർഷം പിന്നിടുകയാണ്. ‘ത്യാഗത്താൽ വിശുദ്ധീകരിക്കപ്പെട്ട ഗാനം’ എന്ന് മഹാത്മാഗാന്ധിയും ‘നമ്മുടെ ഉണർത്തുപാട്ട്’ എന്ന് ജവഹർലാൽ നെഹ്റുവും വിശേഷിപ്പിച്ച വന്ദേമാതരം ഒരു ജനതയുടെ ആത്മാഭിമാനത്തിന്‍റെ പ്രതീകമായി തലമുറകളിലൂടെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

എഴുതിയത് സംസ്കൃതം കലര്‍ന്ന ബംഗാളിയില്‍ ആണെങ്കിലും ഭാഷയ്ക്കതീതമാണ് വരികള്‍. 1870കളിൽ ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന ‘ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ’ എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി വന്ദേമാതരം രചിച്ചത് എന്ന് കരുതപ്പെടുന്നു.

1875 നവംബര്‍ ഏഴിനാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ തൂലികയിലൂടെ ഗാനം പിറവിയെടുത്തത്. ബങ്കിം ചന്ദ്ര ചാറ്റർജി തന്നെ രചിച്ച ആനന്ദമഠം എന്ന നോവലിന്‍റെ ഭാഗമായാണ് വന്ദേമാതരം ആദ്യമായി പുറത്തുവന്നത്. 1909 നവംബര്‍ 20നാണ് കര്‍മയോഗിന്‍ എന്ന ആനുകാലിക പ്രസിദ്ധീകരണത്തില്‍ വന്ദേമാതരത്തിന്‍റെ വിവര്‍ത്തനം പ്രത്യക്ഷപ്പെടുന്നത്. 1923ൽ കോൺഗ്രസ് സമ്മേളനത്തിൽ പ്രശസ്ത ഗായകൻ വി.ഡി. പാലുസ്‌കർ കാഫി രാഗത്തിൽ വന്ദേമാതരം ആലാപനം നടത്തി.

ഒരു കവിയുടെ കേവലമായ ഭാവന മാത്രമായിരുന്നില്ല വന്ദേമാതരം എന്ന ഗാനം. മാതൃരാജ്യത്തിന്‍റെ അതിജീവനവും അതിനെ സംരക്ഷിക്കാനുള്ള തീവ്രമായ ഇച്ഛാശക്തിയെ പരിപോഷിപ്പിക്കുന്ന ആത്മാവിന്‍റെ നൊമ്പരപ്പെടുത്തുന്ന മുറവിളിയുമായിരുന്നു അത്. ഒരുമിച്ച് ഒരൊറ്റ സ്വപ്‌നം കാണാന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ വരികള്‍ ജനതയോട് ആഹ്വാനം ചെയ്തു. ആനന്ദമഠം വായനക്കാരിലേക്ക് എത്തിയതോടെ, നോവലിലെ ആ ഗാനം രാജ്യത്തിന്‍റെ സിരകളിലേക്ക് അതിവേഗം പടർന്നു. 1896ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കല്‍ക്കട്ട സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ ആലപിച്ചപ്പോഴാണ് ഒരു സങ്കീര്‍ത്തനംപോലെ വന്ദേമാതരം ആദ്യമായി ജനങ്ങള്‍ ശ്രവിച്ചത്. ബംഗാളിന്‍റെ ദേശീയഗാനമെന്ന് അരബിന്ദോ വിശേഷിപ്പിച്ച വന്ദേമാതരത്തെ സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തിച്ചത് ടാഗോറാണ്.

1905ൽ ബംഗാൾ വിഭജനത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധങ്ങളിൽ വന്ദേമാതരം പ്രതിരോധത്തിന്‍റെ ഗാനമായി അലയടിച്ചു. ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബടുകേശ്വര്‍ ദത്ത് തുടങ്ങി ഒട്ടേറെ ധീരദേശാഭിമാനികള്‍ വന്ദേമാതരം മുഴക്കിക്കൊണ്ട് സധൈര്യം കഴുമരത്തിലേക്ക് നടന്നുനീങ്ങി. സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഗാനമാക്കി. നിരവധി സ്വാതന്ത്രസമരസേനാനികൾ വന്ദേമാതരം ആലപിച്ചു എന്ന കുറ്റത്തിന് തുറുങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്.

1907ല്‍ ജർമനി‍യിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ മാഡം ഭിക്കാജി കാമ ത്രിവര്‍ണ പതാക ഉയര്‍ത്തിയപ്പോള്‍ പതാകയില്‍ വന്ദേമാതരം എന്നായിരുന്നു രേഖപ്പെടുത്തിയത്. ഇന്ത്യക്ക് പുറത്ത് ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയ സംഭവമായിരുന്നു ഇത്. 1909 സെപ്റ്റംബറിൽ പാരീസ് ഇന്ത്യൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ‘ബന്ദേ മാതരം’ എന്ന പേരിൽ മാഡം ഭിക്കാജി കാമ പത്രം ആരംഭിച്ചു. വന്ദേ മാതരം ബ്രിട്ടീഷുകാർ നിരോധിച്ചതിൽ പ്രതിഷേധിച്ചാണ് മാഡം കാമയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരണം ആരംഭിച്ചത്.

1937ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതി ദേശീയഗീതമായി പ്രഖ്യാപിച്ചതോടെ ബ്രിട്ടീഷുകാർ വീണ്ടും വന്ദേമാതരം നിരോധിച്ചു. 1947ൽ ഭരണഘടനാ നിർമാണസഭ രൂപീകരിക്കപ്പെട്ടപ്പോൾ ഭാഷാപരമായ സാർവത്രികത മൂലം ‘ജന ഗണ മന’ദേശീയ ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു. 1950 ജനുവരി 24ന് ഭരണഘടനാ അസംബ്ലിയെ അഭിസംബോധന ചെയ്ത ഡോ. രാജേന്ദ്ര പ്രസാദ് ജനഗണ മനയുടെ അതേ പദവി വന്ദേമാതരത്തിനും നല്‍കണം എന്ന് അഭിപ്രായപ്പെട്ടു. ഈ നിര്‍ദേശം അംഗീകരിച്ചാണ് രബീന്ദ്രനാഥ ടാഗോറിന്‍റെ ജന-ഗണ-മന സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗാനമായും തുല്യമായ പദവിയോടെ ദേശീയ ഗീതമായി വന്ദേമാതരവും തെരഞ്ഞെടുക്കപ്പെട്ടത്.

ദൗർഭാഗ്യവശാൽ ദേശീയഗീതത്തിന്‍റെ 150-ാം വാർഷികംപോലും രാഷ്‌ട്രീയ മുതലെടുപ്പിനുവേണ്ടി ഭരണാധികാരികൾ ഉപയോഗിക്കുന്നത് അത്യന്തം ദുഃഖകരമാണ്. 1937ൽ വന്ദേമാതരത്തിലെ ‘നിർണായക’ വരികൾ നീക്കം ചെയ്തുവെന്നും അത് ഗാനത്തെ വിഘടിപ്പിക്കുകയും രാജ്യവിഭജനത്തിന് വിത്ത് വിതയ്ക്കുകയും ചെയ്തുവെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ടെത്തൽ. 1937ൽ, വന്ദേമാതരത്തിന്‍റെ വെട്ടിച്ചുരുക്കിയ പതിപ്പ് കോൺഗ്രസ് രാജ്യത്തിന്‍റെ ദേശീയ ഗാനമായി സ്വീകരിച്ചുവെന്നും യഥാർഥ ആറ് ഖണ്ഡങ്ങളിൽ നാലെണ്ണം ഒഴിവാക്കിയെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ദുർഗാദേവിയെ സ്തുതിക്കുന്ന ഭാഗം വന്ദേമാതരത്തിൽനിന്നു നെഹ്റു മനപ്പൂർവം നീക്കം ചെയ്തെന്നാണ് വിമർശനം.

1937ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതിയില്‍ വന്ദേമാതരത്തിന്‍റെ അവസാന ഭാഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത് സൂചിപ്പിച്ചായിരുന്നു കോണ്‍ഗ്രസിനെതിരേ പ്രധാനമന്ത്രിയുടെ വിമർശനം. ബിഹാറിലെ പറ്റ്നയില്‍ ബിജെപി ഓഫിസില്‍ നടന്ന വന്ദേമാതരം വാര്‍ഷികാഘോഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സമാന ആരോപണം ഉയര്‍ത്തിയിരുന്നു. മഹാകവി ടാഗോറിന്‍റെ ജനഗണമന എന്നു തുടങ്ങുന്ന ഗാനത്തിന് അഞ്ചു ചരണങ്ങളുള്ളതിൽ ആദ്യത്തെ ചരണം മാത്രമാണ് ദേശീയ ഗാനമായി എടുത്തിട്ടുള്ളത്. സമാനമായിട്ടാണ് വന്ദേമാതരത്തിലെ ആദ്യ രണ്ട് ഖണ്ഡങ്ങൾ ദേശീയഗീതമായി സ്വീകരിച്ചത്.

മഹാകവി ടാഗോർ തന്നെയാണ് വന്ദേമാതരത്തിലെ ആദ്യ രണ്ട് ഖണ്ഡങ്ങൾ ദേശീയഗീതമായി സ്വീകരിക്കാൻ നിർദേശിച്ചത് എന്ന ചരിത്രവസ്തുതകളെ മനഃപൂർവം മൂടിവച്ചുകൊണ്ടാണ് രാഷ്‌ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നത്. എത്രമാത്രം വിവാദങ്ങൾ ഉയർത്തിവിട്ടാലും ദേശസ്നേഹത്തിന്‍റെ ഒടുങ്ങാത്ത അഗ്നിയായി വന്ദേമാതരാം തലമുറകളിലൂടെ അനസ്യൂതം പ്രവഹിക്കും എന്നതിൽ സംശയമില്ല.

National

"വന്ദേ മാതര’ത്തിൽ മോദി-ഖാർഗെ പോര്

ന്യൂഡൽഹി: ദേശീയഗീതമായ "വന്ദേ മാതര’ത്തിന്‍റെ 150-ാം വാർഷികാഘോഷദിനത്തിൽ കോൺഗ്രസ്- ബിജെപി വാക്പോര്. ദേശീയഗീതത്തിൽനിന്ന് ചില വരികൾ 1937ൽ കോണ്‍ഗ്രസ് നീക്കം ചെയ്തുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്പോരിനു തുടക്കമിട്ടത്.

കോണ്‍ഗ്രസിന്‍റെ 1937ലെ ഫൈസാബാദ് സമ്മേളനത്തിൽ ഗീതത്തിലെ "സുപ്രധാന വരികൾ’നീക്കം ചെയ്യാനുള്ള തീരുമാനം ഗീതത്തെ പല കഷണങ്ങളാക്കി മാറ്റിയെന്നു മാത്രമല്ല വിഭജനത്തിന്‍റെ വിത്തുകൾ വിതച്ചുവെന്നും "വന്ദേ മാതര’ത്തിന്‍റെ 150-ാം വാർഷികാഘോഷ ചടങ്ങിൽ മോദി പറഞ്ഞു.

ഗീതത്തിന്‍റെ സുപ്രധാന ഭാഗങ്ങൾ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്നു ചോദിച്ച മോദി ഇന്നത്തെ തലമുറ ഈ ചരിത്രം മനസിലാക്കണമെന്നും ഈ വിഭജന മനോഭാവം ഇന്നും രാജ്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ദേശീയതയുടെ സ്വയംപ്രഖ്യാപിത സംരക്ഷകരെന്ന് അവകാശപ്പെടുന്ന ആർഎസ്എസും ബിജെപിയും വന്ദേമാതരമോ നമ്മുടെ ദേശീയഗാനമോ അവരുടെ ശാഖകളിലോ കാര്യാലയങ്ങളിലോ പാടിയിട്ടില്ലെന്നതു വിരോധാഭാസമാണെന്നായിരുന്നു മോദിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മറുപടി. ആർഎസ്എസും സംഘപരിവാറും ദേശീയപ്രസ്ഥാനത്തിൽ ബ്രിട്ടീഷുകാരെ പിന്തുണച്ചു. 52 വർഷം ദേശീയപതാക ഉയർത്തിയില്ല. ഭരണഘടനയെ അവഹേളിച്ചു.

ഗാന്ധിജിയുടെയും അംബേദ്കറിന്‍റെയും കോലങ്ങൾ കത്തിക്കുകയും ചെയ്തു. സർദാർ പട്ടേലിന്‍റെ വാക്കുകളിൽ, ഗാന്ധിജിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ടെന്നും ഖാർഗെ ആരോപിച്ചു. "വന്ദേ മാതര’ത്തിന്‍റെ അഭിമാനികളായ പതാകവാഹകരാണു കോണ്‍ഗ്രസെന്നും ഖാർഗെ പറഞ്ഞു.

1896ലെ കോണ്‍ഗ്രസിന്‍റെ കൽക്കട്ട സമ്മേളനത്തിലാണ് രബീന്ദ്രനാഥ് ടാഗോർ"വന്ദേ മാതരം’ആദ്യമായി പാടിയത്. 1937ൽ കോണ്‍ഗ്രസിന്‍റെ പ്രവർത്തകസമിതി രാജ്യത്തിന്‍റെ ദേശീയ ഗീതമായി "വന്ദേ മാതര’ത്തെ സ്വീകരിച്ചു.

1896 മുതൽ ഇന്നു വരെ ചെറുതും വലുതുമായ എല്ലാ കോണ്‍ഗ്രസ് യോഗങ്ങളിലും "വന്ദേ മാതരം’ പാടിയിട്ടുണ്ട്. നേരേമറിച്ച് അവരുടെ സംഘടനകളെ പ്രകീർത്തിക്കുന്ന "നമസ്തേ സദാ വത്സലേ’ എന്ന ഗാനമാണ് ആർഎസ്എസും ബിജെപിയും ഇപ്പോഴും പാടുന്നത്- ഖാർഗെ ചൂണ്ടിക്കാട്ടി.

Leader Page

‘വന്ദേമാതരം’-സാംസ്കാരിക ദേശീയതയുടെ ആദ്യ പ്രഖ്യാപനം

നമ്മുടെ രാഷ്‌ട്രത്തിന്‍റെ ദീർഘവും പ്രചോദനാത്മകവുമായ യാത്രയിൽ ഗാനങ്ങളും കലയും പ്രസ്ഥാനങ്ങളുടെ ആത്മാവായി മാറുകയും കൂട്ടായ വികാരത്തെ പ്രവർത്തനത്തിലേക്ക് രൂപപ്പെടുത്തുകയും ചെയ്ത നിരവധി നിർണായക നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഛത്രപതി ശിവാജിയുടെ സൈന്യത്തിന്‍റെ യുദ്ധഗീതങ്ങളായാലും സ്വാതന്ത്ര്യസമരകാലത്ത് ആലപിച്ച ദേശഭക്തിഗാനങ്ങളായാലും അടിയന്തരാവസ്ഥക്കാലത്തെ യുവാക്കളുടെ ധീരമായ ഈണങ്ങളായാലും ഇന്ത്യൻ സമൂഹത്തിൽ ഗാനങ്ങൾ എപ്പോഴും കൂട്ടായ ബോധത്തെയും ഐക്യത്തെയും ഉണർത്തിയിട്ടുണ്ട്.

അക്കൂട്ടത്തിൽ ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതര’വും ഉൾപ്പെടുന്നു. അതിന്‍റെ കഥ ആരംഭിച്ചത് യുദ്ധക്കളത്തിലല്ല; മറിച്ച്, പണ്ഡിതനായ ബങ്കിംചന്ദ്ര ചാറ്റർജിയുടെ ശാന്തവും എന്നാൽ ദൃഢനിശ്ചയമുള്ളതുമായ മനസിലാണ്. 1875ൽ, ജഗദ്ധാത്രി പൂജയുടെ (കാർത്തിക് ശുക്ലനവമി അഥവാ അക്ഷയനവമി) ശുഭവേളയിൽ, അദ്ദേഹം രാജ്യസ്വാതന്ത്ര്യത്തിന്‍റെ നിത്യഗാനമായി മാറുന്ന ഒരു ഗീതം രചിച്ചു. പവിത്രമായ ആ വരികളിൽ, രാജ്യത്തിന്‍റെ ഏറ്റവും ആഴമേറിയ നാഗരിക വേരുകളിൽനിന്ന് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടു. അഥർവ വേദത്തിന്‍റെ “മാതാ ഭൂമിഃ പുത്രോ അഹം പൃഥിവ്യാ” (ഭൂമി എന്‍റെ അമ്മയാണ്, ഞാൻ അവളുടെ മകനാണ്) എന്ന പ്രഖ്യാപനം മുതൽ ദേവീമാഹാത്മ്യത്തിലെ ദിവ്യമാതാവിനെക്കുറിച്ചുള്ള പ്രാർഥനവരെ ഇതിന് ആധാരമായി.

ബങ്കിം ബാബുവിന്‍റെ വാക്കുകൾ ഒരേ സമയം പ്രാർഥനയും പ്രവചനവുമായിരുന്നു. ‘വന്ദേമാതരം’ വെറും ദേശീയഗീതമോ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ ജീവരക്തമോ ആയിരുന്നില്ല. ബങ്കിംചന്ദ്രയുടെ സാംസ്കാരിക ദേശീയതയുടെ ആദ്യ പ്രഖ്യാപനമായിരുന്നു അത്. ഇന്ത്യ വെറും ഭൂമിശാസ്ത്രപരമായ പ്രദേശമല്ല; മറിച്ച് ഭൂപടത്തിലെ വരകളിൽ ഒതുങ്ങാതെ, പൊതുവായ സംസ്കാരം, സ്മരണ, ത്യാഗം, വീര്യം, മാതൃത്വം എന്നിവയാൽ ഐക്യപ്പെട്ട ഭൂ-സാംസ്കാരിക നാഗരികതയാണ് എന്ന് അത് നമ്മെ ഓർമിപ്പിച്ചു. ഇത് വെറും ഭൂമിയല്ല; ഭക്തിയും കർത്തവ്യബോധവുംകൊണ്ട് പുണ്യമായ തീർഥമാണ്; ഒരു പുണ്യഭൂമിയാണ്.

മഹർഷി അരബിന്ദോ വിവരിച്ചതുപോലെ, ബങ്കിം ആധുനിക ഇന്ത്യയുടെ ഋഷിവര്യനായിരുന്നു. അദ്ദേഹം തന്‍റെ വാക്കുകളിലൂടെ രാഷ്‌ട്രത്തിന്‍റെ ആത്മാവിനെ വീണ്ടും ഉണർത്തി. അദ്ദേഹത്തിന്‍റെ ‘ആനന്ദമഠം’ വെറുമൊരു നോവൽ ആയിരുന്നില്ല; സുഷുപ്തിയിലായിരുന്ന ജനതയെ അതിന്‍റെ ദിവ്യശക്തി വീണ്ടും കണ്ടെത്താൻ പ്രേരിപ്പിച്ച ഗദ്യമന്ത്രമായിരുന്നു അത്. ബങ്കിം ബാബു തന്‍റെ ഒരു കത്തിൽ എഴുതിയതിങ്ങനെ: “എന്‍റെ എല്ലാ കൃതികളും ഗംഗയിൽ നഷ്‌ടപ്പെട്ടാലും എനിക്ക് എതിർപ്പില്ല; ഈ ഒരു ഗീതം മാത്രം അനശ്വരമായി നിലനിൽക്കും. അതൊരു മഹത്തായ ഗാനമായിരിക്കും, ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കും.’’ ഈ വാക്കുകൾ പ്രവചനാത്മകമായിരുന്നു. കോളനിവാഴ്ചയുടെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നിൽ എഴുതിയ ‘വന്ദേമാതരം’ ഉണർവിന്‍റെ പ്രഭാതഗാനമായി മാറി. സാംസ്കാരിക അഭിമാനവും നാഗരിക ദേശീയതയും സംയോജിപ്പിച്ച ഗാനമായി അതു മുഴങ്ങി. മാതൃഭൂമിയോടുള്ള ഭക്തിയാൽ തന്‍റെ ഓരോ അണുവിലും അനുരണനം ചെയ്ത ഒരു മനുഷ്യനു മാത്രമേ അത്തരം വരികൾ എഴുതാൻ കഴിയുമായിരുന്നുള്ളൂ.

1896ൽ, രബീന്ദ്രനാഥ ടാഗോർ ‘വന്ദേമാതരം’ എന്ന ഗാനം കൽക്കട്ട കോൺഗ്രസ് സമ്മേളനത്തിൽ ആലപിച്ചു. അത് ആ ഗീതത്തിന് അതിന്‍റെ ശബ്ദവും അനശ്വരതയും നൽകി. ഭാഷയുടെയും പ്രദേശത്തിന്‍റെയും അതിർവരമ്പുകൾ മറികടന്ന് രാജ്യത്തുടനീളം പ്രതിധ്വനിച്ചു. തമിഴ്‌നാട്ടിൽ, സുബ്രഹ്മണ്യ ഭാരതി ഇത് തമിഴിലേക്ക് മൊഴിമാറ്റം ചെയ്തു, പഞ്ചാബിൽ വിപ്ലവകാരികൾ ബ്രിട്ടീഷ് ഭരണത്തെ ധിക്കരിച്ച് അത് ആലപിച്ചു.

1905ൽ ബംഗാൾ വിഭജനസമയത്ത്, പ്രവിശ്യയിലുടനീളം കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ബ്രിട്ടീഷുകാർ ‘വന്ദേമാതരം’ പരസ്യമായി ചൊല്ലുന്നത് നിരോധിച്ചു. എന്നിരുന്നാലും, 1906 ഏപ്രിൽ 14ന് ബരിസാലിൽ ആയിരക്കണക്കിന് ആളുകൾ ഉത്തരവ് ലംഘിച്ചു. സമാധാനപരമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരേ പോലീസ് ലാത്തിച്ചാർജ് നടത്തിയപ്പോൾ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തെരുവിൽ ചോരയൊലിപ്പിച്ചു നിന്നു; ഒരേ സ്വരത്തിൽ ‘വന്ദേ മാതരം’ എന്ന് ആർത്തുവിളിച്ചു.

അവിടെനിന്ന്, ഈ വിശുദ്ധഗാനം ഗദ്ദർ പാർട്ടിയുടെ വിപ്ലവകാരികളോടൊപ്പം കലിഫോർണിയയിലേക്ക് സഞ്ചരിച്ചു. നേതാജിയുടെ സൈനികർ സിംഗപ്പൂരിൽനിന്ന് മാർച്ച് ചെയ്യുമ്പോൾ ആസാദ് ഹിന്ദ് ഫൗജിന്‍റെ നിരകളിൽ അത് പ്രതിധ്വനിച്ചു. 1946ലെ റോയൽ ഇന്ത്യൻ നേവി കലാപത്തിൽ ബ്രിട്ടീഷ് യുദ്ധക്കപ്പലുകളിൽ ഇന്ത്യൻ നാവികർ ത്രിവർണ പതാക ഉയർത്തിയപ്പോഴും അത് മുഴങ്ങി. ഖുദിറാം ബോസ് മുതൽ അഷ്ഫാഖുള്ള ഖാൻ വരെയും, ചന്ദ്രശേഖർ ആസാദ് മുതൽ തിരുപ്പൂർ കുമരൻ വരെയും ആ മുദ്രാവാക്യം ഒന്നായി പ്രതിധ്വനിപ്പിച്ചു. അത് വെറുമൊരു ഗാനമായിരുന്നില്ല; അത് രാജ്യത്തിന്‍റെ ആത്മാവിന്‍റെ കൂട്ടായ ശബ്ദമായി മാറിയിരുന്നു. ‘വന്ദേമാതര’ത്തിന് “ഏറ്റവും മന്ദീഭവിച്ച രക്തത്തെ പോലും ഇളക്കിവിടാനുള്ള മാന്ത്രികശക്തി” ഉണ്ടെന്ന് മഹാത്മാഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്. അത് ലിബറലുകളെയും വിപ്ലവകാരികളെയും പണ്ഡിതരെയും സൈനികരെയും ഒരുപോലെ ഒന്നിപ്പിച്ചു. മഹർഷി അരബിന്ദോ പ്രഖ്യാപിച്ചതുപോലെ, അത് “ഇന്ത്യയുടെ പുനർജന്മത്തിന്‍റെ മന്ത്രം’’ ആയിരുന്നു.

Latest News

Corehub Up